തൃശ്ശൂരിലെ അമല, ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം 105-ാം ദിവസവും തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങൾ ഔദ്യോഗിക ഉത്തരവായി പുറത്തിറങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നഴ്‌സുമാർ. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധം വീണ്ടും ആരംഭിച്ചു.അഞ്ച് ദിവസത്തിനകം മിനിമം വേതനം വർധിപ്പിച്ചുള്ള ഉത്തരവ് പുറത്തിറക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തൃശ്ശൂർ അതിരൂപത ബിഷപ്പ് ഹൗസിന് മുന്നിൽ എട്ട് മണിക്കൂർ നീണ്ട പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.
മിനിമം വേതന നിയമം നടപ്പാക്കുമെന്നും സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു. ഇപ്പോൾ സമരത്തിൽ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.അതേസമയം, സഭ സ്വീകരിച്ച നിലപാട് മനുഷ്യത്വപരമല്ലെന്നും തിരുമേനിമാർ കരുണ കാണിക്കണമെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.
സർക്കാർ നൽകിയ ഉറപ്പിൽ നിന്ന് പിന്നോട്ടുപോയാൽ സമരം തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) മുന്നറിയിപ്പ് നൽകി. ഇതിനിടെ സമരത്തിനെതിരെ ആശുപത്രി മാനേജ്മെന്റുകൾ ഇന്നും കടുത്ത നിലപാട് തുടരുകയാണ്.സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ മാത്രം ശമ്പളം കൂട്ടാൻ ആകില്ലെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു. മിനിമം വേതനം നിയമമായി പുറത്തിറങ്ങിയാൽ മാത്രം ശമ്പളം വർധിപ്പിക്കും. നിയമം കോടതിയിൽ ചോദ്യം ചെയ്യുമോ എന്നതിലും വ്യക്തതയില്ല. കോടതിയിൽ ചോദ്യം ചെയ്യുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്നും മാനേജ്മെൻറ്.
