മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മുഖ്യഇടനിലക്കാരൻ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നൽകി. ദുബായ്‌യിൽ വച്ചാണ് പരാതിക്കാരിയെ ബിലാൽ പീഡിപ്പിച്ചത്. ബിലാലിനെയും സിന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ നീക്കം. ബിലാൽ, സിന്ധു എന്നിവരാണ് ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന സെക്സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ. കോവിഡിന് ശേഷം ദുബായ്‌യിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നാലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച് പീഡനത്തിന് ഇരയാക്കി.
യുവതികളെ വിളിക്കുന്നതിനായി നിരവധി സിം കാർഡുകളാണ് മുഖ്യപ്രതിയായ ബിലാൽ ഉപയോഗിച്ചിരുന്നത്. ഇയാളുടെ നിരവധി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബിലാലിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിക്കാരിയും പൊലീസിന് നൽകിയ മൊഴി. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായി മറ്റന്നാൾ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
