കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി സർക്കാർ പുതുക്കിയ ഉത്തരവിറക്കി. ഹൈക്കോടതിയുടെ വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കിയും നിയമപരമായ ഭേദഗതികൾ ഉൾപ്പെടുത്തിയും തയ്യാറാക്കിയ ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയത്.ഇന്ത്യൻ ശിക്ഷാനിയമവും അഴിമതി നിരോധന നിയമവും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരനും മുൻ എം.ഡിയായ കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ -യ്ക്ക് സർക്കാർ അനുമതി നൽകി.
മുൻപ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിയതായി പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, അനുമതി ഉത്തരവിനെതിരെ പ്രതികൾക്ക് അപ്പീൽ നൽകാമെന്ന പരാമർശവും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.നേരത്തെ പുറത്തിറക്കിയ ഉത്തരവ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി തിരിച്ചയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്തിയ പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. പുതുക്കിയ ഉത്തരവ് വ്യവസായ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.അതേസമയം, പ്രോസിക്യൂഷൻ അനുമതി നൽകാൻ നിർദേശിച്ച ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.
