ശബരിമലയിലെ അടുത്ത തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ. പിതാവ് കേസിൽ പ്രതിയായതിന്റെ പേരിൽ മകന് അയോഗ്യത കൽപ്പിക്കാനാകില്ലെന്നും, താഴ്മൺ കുടുംബത്തെ തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് രാജീവർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കത്ത് നൽകിയിരുന്നു. തന്റെ പിൻഗാമിയായി മകൻ കണ്ഠര് ബ്രഹ്മദത്തനെ പരിഗണിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണക്കടത്ത് കേസുകളിൽ കണ്ഠര് രാജീവർ പ്രതിയായ സാഹചര്യത്തിലാണ് ഈ നീക്കം ശ്രദ്ധേയമാകുന്നത്. എന്നാൽ, പിതാവിനെതിരായ കേസുകൾ മകന്റെ യോഗ്യതയെ ബാധിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.കണ്ഠര് ബ്രഹ്മദത്തനെ തന്ത്രിയാക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിക്കാനിരിക്കുകയാണ്. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് കൈക്കൊള്ളും
