മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് സർക്കാർ.
സി ജോസഫ് വിജയ് സർക്കാരിൻ്റെ നയപ്രഖ്യാപനത്തിലാണ് മുൻ സർക്കാരുകളുടെ നിലപാട് ആവർത്തിച്ചത്. അതേസമയം, ഡാമിൻ്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ അനുവദിക്കില്ലെന്നാണ് വിജയ് സർക്കാരും പ്രഖ്യാപിക്കുന്നത്. ഇത് കേരളത്തിനും പ്രത്യേകിച്ച് ഇടുക്കി ജില്ലക്കാർക്കും ആശങ്കയുണ്ടാക്കുന്നതാണ്. 2014ലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാമിലെ ജലനിരപ്പ് ഉയർത്തുമെന്നാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്.
അറ്റകുറ്റപ്പണികൾക്ക് ശേഷം 152 അടിയാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ നീക്കം. ഏറെക്കാലമായി ചർച്ചയിൽ വരാതെ നിന്ന വിഷയം വിജയ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. പക്ഷേ തമിഴ്നാട്ടിലും കേരളത്തിലും കോൺഗ്രസ് പങ്കാളിത്തമുള്ള സർക്കാരുകളായതിനാൽ രമ്യമായ പരിഹാരം ഇരുസംസ്ഥാനങ്ങളിലെ പാർട്ടിക്കും തലവേദനയാകും.
