തമിഴ്നാട്ടിൽ പൊതുസ്ഥലങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചുപൂട്ടാൻ വിജയ് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ പൂട്ടി. ക്ഷേത്രങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് അടച്ചത്.അടച്ചുപൂട്ടിയ 717 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപത്തുള്ളവയും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തുള്ളവയും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ളവയുമാണ്. പൊതുജനങ്ങളുടെ പ്രതിഷേധവും സാമൂഹിക സംഘടനകളുടെ ആവശ്യമുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സർക്കാർ വിശദീകരണം.
മധുരയിൽ 290 കടകളും. കോയമ്പത്തൂരിൽ 179 ഉം, ചെന്നൈയിൽ 82 കടകളുമാണ് പൂട്ടിയത്.ഡിഎംകെ സർക്കാരിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു ടാസ്മാക് അഴിമതി. തമിഴ്നാട്ടിലെ സർക്കാർ അംഗീകൃത മദ്യവിൽപന ശാലകളാണിവ. ഇവയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
