നവകേരള ബസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്. പ്രതികളായ അഞ്ച് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നൽകിയ അപ്പീലിലാണ് നടപടി. ഗൺമാൻ അടക്കമുള്ള ഉദ്യോഗസ്ഥരോട് ഈ മാസം 27ന് മറുപടി അറിയിക്കാൻ കോടതി നിർദേശിച്ചു.
2023 ഡിസംബറിൽ നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിലായിരുന്നു കേസിനാസ്പദമായ സംഭവം. നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന വി കെ ഷൈജു, ആർ അരുൺ, വി വി വിപിൻ, ഗൺമാനായിരുന്ന എസ് അനിൽകുമാർ, എസ് സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ.
