വിഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് തീരുമാനിച്ചതിനു പിന്നാലെ തൊടുപുഴയിൽ നടന്ന യൂത്ത് ലീഗ് പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കെതിരെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗിനെ കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരെയായിരുന്നു മുദ്രാവാക്യം.”ലീഗ് ഭരിക്കും കേരള മണ്ണെന്നും
കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെന്നുമായിരുന്നു” മുദ്രാവാക്യം.എന്നാൽ മുസ്ലിംലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പ്രകടനം നയിച്ചവർക്കെതിരെ നടപടിഉണ്ടാകുമെന്നും പറഞ്ഞു
തൊട്ടുപിന്നാലെ യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി സസ്‌പെൻഡ് ചെയ്തു. മുദ്രാവാക്യങ്ങൾ സ്വാഭാവികമായുണ്ടായ വൈകാരിക പ്രതികരണമാണെന്നും പ്രകടനം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ലന്നും
മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി റ്റി എസ് ഷംസുദീൻ വ്യക്തമാക്കി.സംഭവത്തിൽ ലീഗ് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിയോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്.
