അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യാ കേസിൽ കേസിൽ ഒരാൾ അറസ്റ്റിലായി.ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ ടെലി കോളറാണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് യുപി സ്വദേശി സൗരവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിധിൻ രാജിനെയും അധ്യാപികയെയും തുടർച്ചയായി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് സൗരവ് സമ്മതിച്ചു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ സൗരവിനെ റിമാൻഡ് ചെയ്തു. ലോൺ ആപ്പുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഒന്നാം പ്രതി അധ്യാപകന് ഡോ. എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനുപുറമെ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പും റാമിനെതിരെ ചുമത്തിയിട്ടുണ്ട്.തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം നഷേധിച്ചതിനെ തുടര്‍ന്നാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.
