ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ പ്രതി സജിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ പോലീസിനെ വലയ്ക്കുന്നു. അമ്മയെയും സഹോദരനെയും കൂടാതെ പിതാവ് മാത്യുവിനെയും സജി അപായപ്പെടുത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുപരിസരത്ത് പോലീസ് ഇന്നും തിരച്ചിൽ നടത്തി.മാത്യുവിന്റെ തിരോധാനത്തിൽ സജിയ്ക് പങ്കുണ്ടന്ന് സഹോദരിയും ഭർത്താവുംആവർത്തിച്ചു.അന്വേഷണത്തിൽ തൃപ്തരെന്നും പറഞ്ഞു. അതേസമയം, പ്രതിയ്ക്കെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങളടക്കം ഉയർന്നു വരികയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.എന്നാൽ മൃതദേഹം പച്ചടിയിലെ വീട്ടുപരിസരത്ത് മറവ് ചെയ്തിട്ടുണ്ടാകാൻ സാധ്യതയില്ലെന്ന് സഹോദരി സിനി,നിലവിലെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും കുടുംബം പ്രതികരിച്ചു.
പ്രതിയുടെ മൊഴിയിൽ നിന്ന് ലഭിച്ച സൂചനയിലാണ് വീട്ടു പരിസരത്ത് പോലീസ് തിരച്ചിലാരംഭിച്ചത്. ഇന്നലെ ആരംഭിച്ച തിരച്ചിൽ പോലീസ് ഇന്നും തുടർന്നു. നേരത്തെ മൃതദേഹങ്ങൾ കണ്ടെത്തിയ ഭാഗത്ത് പത്തടിയോളം താഴ്ചയിൽ കുഴിച്ചു. പോലീസ് നായ എത്തി നിന്ന മരത്തിനു താഴെയടക്കം കുഴിച്ചുനോക്കിയെങ്കിലും കാര്യമായി ഒന്നുംകിട്ടിയില്ല.തിരച്ചിലിനിടെ കഴിഞ്ഞദിവസം ലഭിച്ച അസ്ഥി കഷ്ണങ്ങളും വസ്ത്രവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിച്ചു. കസ്റ്റഡി കാലാവധി പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി. മാത്യു പാസ്റ്ററുടെ തിരോധാനത്തിലും പ്രതിക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളിലും കൂടുതൽ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും
