സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിച്ച് 25 ദിവസം പിന്നിട്ടിട്ടും നിരവധി സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപക ഒഴിവുകൾ അടക്കമുള്ള ഭരണതല പ്രതിസന്ധി തുടരുന്നു. ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവുമായി അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തെത്തി. ട്രാൻസ്ഫർ നടപടികൾ സമയബന്ധിതമായി പൂർത്തിയാകാത്തതും മാനദണ്ഡങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പവുമാണ് ഒഴിവുകൾ വർധിപ്പിച്ചതെന്നാണ് സംഘടനയുടെ നിലപാട്.വിഷയത്തിൽസർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ടെന്നും നിലവിലെ പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.നിലവിൽ ട്രാൻസ്ഫറുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇടക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം,253 സർക്കാർ ഹൈസ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ല,99 ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനം പൂർത്തിയായിട്ടില്ല.20 ഡിഡിഇ തസ്തികകളിൽ 6 ഇടത്ത് ആളില്ല,39 ഡിഇഓ തസ്തികകളിൽ 11 ഇടത്താണ് ഒഴിവ്.ജൂലായ് ഒന്നുമുതൽ തുടങ്ങേണ്ട സെൻസസ് ഡ്യൂട്ടിയിലും അധ്യാപകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്
