വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന സർക്കാർ തീരുമാനം ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ. ബജറ്റിലെ നികുതി നിർദേശങ്ങൾ ഉൾപ്പെടുത്തിയ ഫിനാൻസ് ബിൽ ജൂലൈ 1ന് നിയമസഭ പാസാക്കും. ഇതോടെ രണ്ട് സ്ലാബുകളിലായി 120 ശതമാനവും 175% കുറച്ചു കൊണ്ടുള്ള തീരുമാനം ജൂലൈ ഒന്നോടെ പ്രാബല്യത്തിൽ വരും.ഫിനാൻസ് ബിൽ പാസാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. മുസ്ലിം ലീഗ് എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും അത് മുന്നണിയിൽ പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.കാലം മാറുന്നതിനനുസരിച്ച് നയവും മാറണം എന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ടുതന്നെ കോൺഗ്രസിനുള്ളിൽ ഉടനടി ചർച്ചയ്ക്ക് വഴിയൊരുങ്ങില്ല.വി എം സുധീരൻ കടുത്ത എതിർപ്പ് തുടരുകയാണെങ്കിലും അതിന് അത്രകണ്ട് പ്രാമുഖ്യം നൽകില്ല. എന്ന് മാത്രവുമല്ല സൂപ്പർ പ്രതിപക്ഷം സ്വയം ചുമയുകയാണ് സുധീരൻ എന്ന വികാരം കോൺഗ്രസിലും യുഡിഎഫിലും ഇതിനോടകം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.
നികുതിയിളവ് പാസായാലും നയപരമായ തീരുമാനം വരാതെ വിൽപ്പന നടക്കില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത്. ഈ ഉറപ്പിൽ തൃപ്തരാണ് മന്ത്രിസഭയും ഘടകകക്ഷികളും.എന്നാൽ മദ്യ കമ്പനികൾ കോടതിയെ സമീപിച്ചാൽ അവർക്ക് അനുകൂലമായി വിധി കിട്ടും എന്നാണ് എൽഡിഎഫ് വാദം. ഒന്നാം തീയതി മുതൽ മൂന്നുദിവസത്തേക്കാണ് ഇനി നിയമസഭ ചേരുന്നത്
