ജില്ലാ ഭരണകൂടം സീൽ ചെയ്ത പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ പെസോ പരിശോധന നടക്കും. പാലക്കാട് കൊല്ലങ്കോട് വെള്ളാരംകടവിലെ പടക്ക നിർമ്മാണശാലയിലാണ് പരിശോധന നടത്തുക. പെസോയുടെ പരിശോധനയും റിപ്പോർട്ടും ലഭിച്ചതിന് ശേഷം കോടതി അനുമതിയോടെ പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കാനുള്ള നടപടികളിലേക്ക് കടക്കും.
അനുവദിച്ചതിനെക്കാൾ കൂടുതലായി പടക്കങ്ങളും വെടിമരുന്നുകളും കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകി നിർമ്മാണശാല സീൽ ചെയ്തത്. തുടർന്ന് ലൈസൻസ് ഉടമയായ കോട്ടയം സ്വദേശി ബിനോയിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
സീൽ ചെയ്ത പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കുന്നതിനുള്ള നടപടികജില്ലാ ഭരണകൂടം സീസ് ചെയ്ത പറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ ഇനി പെസോ പരിശോധന നടക്കും. പാലക്കാട് കൊല്ലങ്കോട് വെള്ളാരംകടവിലെ പടക്ക നിർമ്മാണശാലയിലാണ് പരിശോധന നടത്തുക. പെസോയുടെ പരിശോധനയും റിപ്പോർട്ടും ലഭിച്ചതിന് ശേഷം കോടതി അനുമതിയോടെ പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കാനുള്ള നടപടികളിലേക്ക് കടക്കും.
അനുവദിച്ചതിനെക്കാൾ കൂടുതലായി പടക്കങ്ങളും വെടിമരുന്നുകളും കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകി നിർമ്മാണശാല സീസ് ചെയ്തത്. തുടർന്ന് ലൈസൻസ് ഉടമയായ കോട്ടയം സ്വദേശി ബിനോയിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
ഇപ്പോൾ സീസ് ചെയ്ത പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കുന്നതിനുള്ള നടപടികളിലേയ്ക്ക് കടക്കണമെങ്കിൽ പെസോയുടെ പരിശോധനയും നിർദേശവും ആവശ്യമാണ്.അത് ഉടൻ ഉണ്ടാകും. ഫോറൻസിക് സംഘത്തിന്റെ പരിശോധനയും സ്ഥലത്ത് നടക്കും.
ഈ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമാകും ജില്ലാ ഭരണകൂടം തുടർ നടപടികളിലേക്ക് കടക്കുക. മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാരംകടവിൽ പരിശോധന നടത്തിയത്. പെസോയുടെ പരിശോധനയും നിർദേശവും നിർണായകമാണ്. അതിനൊപ്പം ഫോറൻസിക് സംഘത്തിന്റെ പരിശോധനയും സ്ഥലത്ത് നടക്കും.
ഈ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമാകും ജില്ലാ ഭരണകൂടം തുടർ നടപടികളിലേക്ക് കടക്കുക. മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാരംകടവിൽ പരിശോധന നടത്തിയത്.
പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ പെസോ പരിശോധന നടക്കും
