കോഴിക്കോട്ടെ മാമി തിരോധാനക്കേസിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ച് കുടുംബം. മാമിയെന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായി മൂന്ന് വർഷമാകുമ്പോഴും അന്വേഷണം എങ്ങുമെത്താത്തതിലെ ആശങ്ക കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു. ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മാമിയുടെ ഭാര്യ റംലത്ത് പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയാണ് മുഖ്യമന്ത്രിയെ കണ്ട് പരാതികൾ അവതരിപ്പിച്ചത്. അന്വേഷണത്തിലെ മെല്ലെപ്പോക്കിനെപ്പറ്റിയും ആദ്യഘട്ടത്തിലെ പിഴവുകളെക്കുറിച്ചും മാമിയുടെ ഭാര്യ വി ഡി സതീശനെ അറിയിച്ചു. പറഞ്ഞു. ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യുമെന്ന ഉറപ്പ് ലഭിച്ചെന്ന് റംലത്ത് പറഞ്ഞു.
ക്രൈംബ്രാഞ്ചിനെ മാറ്റി മറ്റ് ഏജൻസികളെ വെക്കേണ്ടതില്ലെന്നും പുതിയ സർക്കാരിൽ വിശ്വാസമുണ്ടെന്നും റംലത്ത് പറയുന്നു. 2023 ഓഗസ്റ്റ് 21ന് കാണാതായ മാമിയെക്കുറിച്ച് ആദ്യം നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് 2024 സെപ്റ്റംബറിൽ കേസ് ക്രൈബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെ നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ എഡിജിപി എം ആർ അജിത്കുമാറിന് കേസിൽ ഗൂഢതാൽപര്യങ്ങളുണ്ടെന്ന ആരോപണം ഉന്നയിച്ചതോടെ രാഷ്ട്രീയ വിവാദങ്ങളും ശക്തമായി. കേസിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതനുസരിച്ച് പുതിയ അന്വേഷണസംഘം വരുമോയെന്ന് കാത്തിരുന്ന് കാണാം.
