പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. കേസിലെ ഏക പ്രതിയായ അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെ ഉടൻ ചോദ്യം ചെയ്യും.
ബേബി മെമ്മോറിയൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോക്ടർ ആശ, പ്ലാസ്റ്റിക് സർജൻ ഡോക്ടർ ആരതി അന്തർജനം എന്നിവരുടെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളാണ് കേസിലെ ഏക പ്രതി.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. മെഡിക്കൽ ബോർഡ് പരിശോധനാ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.അതേസമയം, ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട് സന്ദർശിക്കും.
