ഇക്കഴിഞ്ഞ 29ന് നടന്ന രണ്ടാം ഘട്ട നിയസഭാ തിരഞ്ഞെടുപ്പിലാണ് വ്യാപക ക്രമക്കേടെന്ന് മമത ബാനർജി പരാതി നൽകിയത്.സൗത്ത് 24 പർഗാനസ് ജില്ലയിലെ മഗ്രാഹട്ട് പശ്ചിം നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി.മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിൽ 86.11% വോട്ട് രേഖപ്പെടുത്തി.
ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ 4 ബൂത്തുകളിൽ 87.60%വോട്ടുകൾ പോൾ ചെയ്യപ്പെട്ടു.കനത്ത സുരക്ഷയിൽ രാവിലെ 7ന് തുടങ്ങിയ വോട്ടെടുപ്പ് 6മണിക്ക് അവസാനിച്ചു . രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇ വിഎം അട്ടിമറി കേസുകൾ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.റീപോളിങ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു
അതിനിടെ, വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസ്സും തമ്മിലുള്ള നിയമപോരാട്ടം സുപ്രീം കോടതി തീർപ്പാക്കി.ടി എം സി നൽകിയ പരാതി തള്ളിയ കോടതി ഏപ്രിൽ 13ന് ഇറക്കിയ സർക്കുലർ അക്ഷരം പ്രതി നടപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്ക് ജയം പ്രവചിച്ചത് തള്ളി മമത ബാനർജി.. 200സീറ്റുകൾ ടി എം സി നേടുമെന്ന് മമത പറഞ്ഞു. അതേസമയം ടി എം സി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഫാൾട്ട ജില്ലയിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചു.നിലവിൽ സ്ഥിതി ശാന്തമാണെന്നും പ്രതിഷേധക്കാരോട് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടതായും പോലീസ് മേധാവി അറിയിച്ചു.
