മുംബൈ–പൂനെ എക്സ്പ്രസ് വേ യിലെ കേബിൾ പാലംമേയ് 1 മുതൽ തുറക്കും. യാത്രാസുരക്ഷയും സമയലാഭവും ലക്ഷ്യമിട്ട് പുതിയ പാത സജ്ജമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.ഏകദേശം 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ പാതയ്ക്ക്. മുംബൈയിലെ ഖോപോളിയെ ലോണാവാലയ്ക്കടുത്തുള്ള കുസാഗാവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.പുതിയ പാലം തുറക്കുന്നതോടെ ദൂരം ഏകദേശം 6 കിലോമീറ്റർ കുറയും. ഇതോടെ യാത്രാസമയം 25 മുതൽ 30 മിനിറ്റ് വരെ ലാഭിക്കാനാകും. ഈ പാത ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ അധിക ടോള്‍ നല്‍കേണ്ടിയും വരില്ല.അതിനാല്‍ അധിക ചെലവില്ലാതെ യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്നതാണ്.ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഇന്റര്‍-സിറ്റി റൂട്ടുകളില്‍ ഒന്നുകൂടിയാണിത്.
ദീർഘമായ ടണലുകൾ ഉൾപ്പെടുന്ന പാതയിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം, ഫയർ സെൻസറുകൾ, എമർജൻസി എസ്ഓഎസ് സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ കാറുകളും ബസുകളും മാത്രമേ പുതിയ പാതയിൽ അനുവദിക്കൂ.
