ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ ഇന്ന്. 52 ദലിത് സംഘടനകള്‍ ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹര്‍ത്താല്‍. ജസ്റ്റിസ് ഫോര്‍ നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹര്‍ത്താല്‍ നടത്തുന്നത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ദലിത് സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത ഹർത്താലുമായി വ്യാപാരികളും ബസ് ജീവനക്കാരും സഹകരിക്കില്ല. കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയെ പിന്തുണയ്ക്കാൻ അകിലെന്നണ നിലപാട്. സ്വകാര്യ ബസുകളും സർവീസ് നടത്തും. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് സഹായവും തേടിയിട്ടുണ്ട്.
