ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ സർക്കാരിന്റെ നിർണായക ഇടപെടൽ. കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കുകയും പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തു.പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട് എടുത്തതിനെ തുടർന്ന് പ്രോസിക്യൂട്ടർ ഗീനാ കുമാരിക്കെതിരെയാണ് നടപടി. അഡിഷണൽ പ്ലീഡർ എ. ആർ. ഷാജിക്ക് പകരം ചുമതല നൽകുകയും ചെയ്തു. അതേസമയം, കേസിൽ പ്രതികളിലൊരാൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. മുതിർന്ന അഭിഭാഷകൻ എ. സന്തോഷ് കുമാറാണ് പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചതോടെയാണ് പ്രോസിക്യൂട്ടർ മാറ്റം ആവശ്യപ്പെട്ട് പോലീസ് തന്നെ രംഗത്തെത്തിയത്.പോലീസ് റിപ്പോർട്ടിന് വിപരീതമായി
പ്രതിക്ക് അനുകൂലമായ നിലപാടെടുത്തുവെന്നും ഒത്തുകളി നടന്നു എന്നും ചൂണ്ടികാട്ടി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പോലീസ് പരാതി നൽകിയിരുന്നു.മുന്നൂറോളം പേരെ പ്രതികൾ ആക്കിയാണ് പ്രാഥമിക എഫ്ഐആറിൽ രജിസ്റ്റർ ചെയ്തതത്.ഇതിൽ ഏതാനും പ്രതികളെ മാത്രമാണ് പിടിച്ചത്.ബാക്കിയുള്ള പ്രതികളിലേക്കും ഇനി അന്വേഷണം എത്താനുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നാണ് പോലീസിൻ്റെ നിലപാട്. ഈ പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ നിലപാട് എടുത്തതാണ് ജാമ്യം ലഭിക്കാൻ കാരണമായത്. ഇത്കേസിൽ തിരിച്ചടിയായിരുന്നു പിന്നാലെ അപ്രതീക്ഷിതമായാണ് ഇ.ഡി കേസിൽ കക്ഷി ചേർന്നത്. സംഭവം വിവാദമായതോടെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനകുമാരിയെ മാറ്റി.അഡീഷണൽ പ്ലീഡർ എ ആർ ഷാജിക്ക് പകരം ചുമതല.പുതിയ ആളെ മന്ത്രിസഭ തീരുമാനിക്കുംനാളെ കേസിൽ എട്ടാം പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെയാണ് ഗീനാ കുമാരിയെ മാറ്റുകയും എ സന്തോഷ് കുമറാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതും.പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മ്യൂസിയം എസ് എച്ച് ഒ ഹൈക്കോടിതിയെ സമീപിച്ചിട്ടുണ്ട് . കൊച്ചിയിൽ എത്തി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നേരിട്ട് കൂടിക്കാഴ്ച നടത്തിയായിരുന്നു അടിയന്തര നീക്കം.
