മദ്യനയവുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് രാഷ്ട്രീയ രംഗത്ത് അഭിപ്രായ ഭിന്നതകൾ ശക്തമാകുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനത്തെച്ചൊല്ലി മുന്നണിയിലും പ്രതിപക്ഷത്തിലും വ്യത്യസ്ത നിലപാടുകൾ ഉയർന്നിട്ടുണ്ട്.മദ്യനയത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ തന്നെ രംഗത്തെത്തുമ്പോൾ നിലപാട് മയപ്പെടുത്തുകയാണ് സമസ്തയും ക്രൈസ്തവ സഭയും. സർക്കാരിന് എന്ത് നയവും സ്വീകരിക്കാം, സമസ്ത മദ്യത്തിനെതിരാണെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ചർച്ചയാകാമെന്ന വി ഡി സതീശൻ്റെ നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്ന് മാർ ജോസഫ് പാംപ്ലാനിയും പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ ആകില്ലെന്നായിരുന്നു മന്ത്രിമാരായ എ. പി അനിൽകുമാറിൻ്റെയും, ഒ ജെ ജനീഷിനെയും പ്രതികരണം.വിഷയത്തിൽ കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചില്ല. മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ൽ തർക്കം നിലനിൽക്കെയാണ് വിഡി സതീശനോട് ഉദാരസമീപനം പ്രഖ്യാപിച്ച് മതമേലധ്യക്ഷന്മാരുടെ പ്രതികരണം. അതെ സമയം സമസ്ത എ. പി വിഭാഗവും, സമസ്ത ഇകെ വിഭാഗത്തിലെ ലീഗ് വിരുദ്ധരും സർക്കാർ നയത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
