സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി നാളെ. ഇ ഡി അന്വേഷണം തടയണമെന്നവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയിലെ വിധി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകമാണ്. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ചിൽ ആദ്യം പരിഗണിക്കുന്ന കേസിൽ പത്തരയോടെ വിധിയുണ്ടാകും. വിധി പറയുന്നതുവരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നാണ് കോടതി നിർദേശം.
അധികാര പരിധി മറികടന്നാണ് ഇ ഡി അന്വേഷണമെന്നതടക്കം സാങ്കേതികത്വത്തിൽ ഊന്നിയാണ് സിഎംആർഎല്ലിന്റെ പ്രതിരോധം. സിംഗിൾ ബെഞ്ച് സാങ്കേതിക നീതി നിഷേധിച്ചെന്നും എന്താണ് കുറ്റകൃത്യമെന്നതിൽ വ്യക്തതയില്ലെന്നും സിഎംആർഎൽ വാദിച്ചു. റെയ്ഡും തുടരന്വേഷണവും ന്യായീകരിച്ച ഇ ഡി, ആരോപണവിധേയരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നും വാദിച്ചു. പ്രാരംഭഘട്ടത്തിൽ അന്വേഷണസംഘത്തിൻ്റെ കൈകൾ കെട്ടിയിടരുതെന്നും കോടതിയോട് ഇ ഡി അഭ്യർഥിച്ചിരുന്നു.
