തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽപാത നിർമിക്കാൻ വിശദമായ രൂപരേഖ തയ്യാറായി. 473.20 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 23 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്.തിരുവനന്തപുരം നഗരത്തിൽ 6.5 മീറ്റർ നീളത്തിൽ തുരങ്ക പാതയും മറ്റ് ജില്ലകളിൽ പ്രധാനമായും ആകാശപാതയുമാകും നിർമ്മിക്കുക.കണ്ണൂർ ഒഴികെയുള്ള 3 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാകും അതിവേഗ പാതയുടെ നിർമാണം. പദ്ധതിയുടെ നിർമാണ ചെലവ് ഏകദേശം 60,000 കോടി രൂപയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയും ക്രൗഡ് ഫണ്ടിങ്ങിലൂടെയുമാണ് പദ്ധതിയ്ക്കാവശ്യമായ പണം സമാഹരിയ്ക്കുന്നത്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ. 3 വിമാനത്താവളങ്ങളെ നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് 10 കിലോമീറ്റർ ദൂരത്തിൽ റോഡ് മാർഗം ബന്ധിപ്പിക്കും.ഇരട്ട പാത ആയിരിക്കും. ബ്രോഡ്ഗേജിൽ നിന്നും സ്റ്റാൻഡേർഡ് ഗേജിലേക്കാണ് പാത നിർമ്മിക്കുക . ട്രെയിനുകളുടെ പരമാവധി വേഗത 200 കിലോമീറ്റർ ആണ് . തുടക്കത്തിൽ 800 പേർക്ക് ഇരിക്കാൻ കഴിയുന്ന 12 കോച്ചുകളുള്ള ട്രെയിനുകളാകും സർവീസ് നടത്തുന്നത്. പിന്നീട് 16 കോച്ചുകളിലേക്ക് വികസിപ്പിയ്ക്കും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ സർക്കാറിനും താല്പര്യമുണ്ട്. സർക്കാർ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. അതേസമയം ഇ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട് .അതേസമയം, ഇ. ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് മുൻപ് മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു..
