മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് അപകടത്തിൽപ്പെട്ടവർക്ക് കൂടുതൽ ധനസഹായം എത്തിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ ചേർത്ത് 14 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചു. പരിക്കേറ്റവർക്ക് സി എം ഡി ആർ എസിൽ നിന്ന് രണ്ട് ലക്ഷം രൂപയും അനുവദിക്കും. ആറുമാസത്തേക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ പ്രഖ്യാപനം.
അപകടത്തിൽ തകർന്ന വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകും. അടിയന്തര സാഹചര്യം നേരിടാന്‍ 50 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്ര സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
