മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സയ്ക്കിടെ മനപ്പൂർവമോ അശ്രദ്ധ മൂലമോ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. റിപ്പോർട്ടിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ 73-കാരി പാർവതിയുടെ കുടുംബമാണ് ചികിത്സാ പിഴവ് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്. പാർവതിയുടെ ഞരമ്പ് ശസ്‌ത്രക്രിയക്കിടെ മുറിഞ്ഞന്നായിരുന്നു കുടുംബത്തിൻറെ പരാതി.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസിയിൽ കഴിയുന്ന പാർവതിയുടെ ഒരു കാലിന്റെ ചലന ശേഷി നഷ്ട്ടപ്പെട്ട നിലയിലാണ്.അവിടത്തെ ഡോക്ടർമാർ പങ്കുവെച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം ചികിത്സാപിഴവിൽ മലപ്പുറം ഡിഎംഒ ക്ക് പരാതി നൽകിയത്.
എന്നാൽ ചികിത്സ പിഴവില്ലന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ടാണ് മലപ്പുറം ഡിഎംഒ ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കേസ് ഷീറ്റ് പരിശോധിച്ചതിലും ഡോക്റ്റർമാരോട് നടത്തിയ അന്വേഷണത്തിലും പിഴവ് കണ്ടെത്തിയിട്ടില്ല. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ നിലപാട്, നിലവിൽ തുടർ ചികിൽസക്ക് പോലും സാമ്പത്തിക സഹായം തേടേണ്ട അവസ്ഥയിലാണ് കുടുംബം
