കൊല്ലത്ത് ഡാൻസാഫ് സംഘത്തിന്റെ വൻ ലഹരി മരുന്ന് വേട്ട. ഡോക്ടറുടെ വീട്ടിൽ നിന്ന് തീവ്രത കൂടിയ എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തു. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം വിദഗ്ദമായി
പിടികൂടിയത്.കൊല്ലത്തേക്ക് ഇൻഡോറിൽ നിന്ന് എംഡിഎംഎ യുമായി ഒരു യുവാവ് എത്തുന്നുവെന്ന രഹസ്യ വിവരമാണ് ഡാൻസാഫ് സംഘത്തിന് ലഭിച്ചത്.തുടർന്ന് അന്തർ സംസ്ഥാന വാഹനത്തിൽ എത്തിയ അമ്മൻനട സ്വദേശി വിഷ്ണുവിനെ കടപ്പാക്കടയിൽ വെച്ച് രാവിലെ ഡാൻസാഫ് സംഘം പിടികൂടി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സുഹൃത്തായ പ്രണവിന്റെ വീട്ടിലേക്ക് എംഡിഎംഎ യുടെ പുതിയ രൂപത്തിലുള്ള ഗുളികകൾ കൊറിയർ ചെയ്തതായി വിഷ്ണു പറയുന്നത്. ഓലയിൽക്കടവിലെ പ്രണവിന്റെ വീട്ടിൽ എത്തി ഡാൻസഫ് സംഘം പരിശോധന നടത്തിയതോടെയാണ് ലഹരി മരുന്ന് പിടികൂടിയത്.കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 177 എംഡിഎംഎ ഗുളികകളാണ് കണ്ടെത്തിയത്.
എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ പ്രണവ് കഴിഞ്ഞ ദിവസം ഡോക്ടറായ മാതാപിതാക്കൾക്കൊപ്പം ബെഹറിനിലേക്ക് പോയിരുന്നു.വിഷ്ണു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രണവിന്റെ വീട്ടിലേക്ക് കൊറിയർ വഴി ലഹരി മരുന്ന് അയക്കുകയും തുടർന്ന് കച്ചവടം ഇരുവരും ചേർന്ന് നടത്തുകയുമാണ് പതിവെന്ന് പോലീസ് കണ്ടെത്തി. ഇടപാടിനെ കുറിച്ച് വീട്ടുകാർക്ക് അറിവ് ഉണ്ടായിരുന്നില്ല . സംഭവത്തിൽ ഡാൻസഫ് സംഘം കൂടുതൽ അന്വേഷണം നടത്തി വരികയാണ്.എംഡിഎംഎയുടെ പുതിയ രൂപത്തിലുള്ള ഗുളികൾ കൊല്ലത്ത് ആദ്യമായിയാണ് പിടികൂടുന്നത് . ഡാൻസാഫ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് എം ഡി എം എ പിടികൂടാൻ സഹായിച്ചത്
