പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം. സിപിഐഎമ്മിലെ കെ എൻ ബാലാഗോപാലാണ് വിഷയം ഉന്നയിച്ചത്.ഇന്ധന വില വർധന ഉൾപ്പെടെയുള്ള കാരണങ്ങളാൽ സംസ്ഥാനത്ത് ഉണ്ടായ വിലക്കയറ്റം സഭ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്. എന്നാൽ സ്പീക്കർ ഈ ആവശ്യം തള്ളി.നികുതി കുറയ്ക്കണമെന്ന മുൻ പ്രതിപക്ഷ നിലപാട് സർക്കാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിലവർധന നിയന്ത്രിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്ന് മുഖ്യമന്ത്രി മറുപടി നൽകി.അടിയന്തര പ്രമേയം അവതരിപ്പിച്ച് സഭയിൽ ചർച്ചയ്ക്ക് അവസരം നൽകണമെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. പാചകവാതക വില തുടർച്ചയായി ഉയരുന്നതും കേന്ദ്ര നയങ്ങളിലെ അനിശ്ചിതത്വവും സംസ്ഥാനത്തെ ബാധിക്കുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനിടെ, വിലവർധന അവസാനിച്ച ശേഷം ചർച്ച നടത്താമെന്നത് പ്രായോഗികമല്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി.സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം ഇപ്പോൾ നിലപാട് മാറ്റിയതിനെയും അദ്ദേഹം വിമർശിച്ചു.
ഇതിന് മറുപടിയായി, “നിങ്ങൾ വരുത്തിവെച്ച കടം തീർക്കേണ്ടേ” എന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം, ഉടൻ തന്നെ ധവളപത്രം സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ ധവളപത്രം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി.തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് പ്രഖ്യാപിച്ചു. സഭാ നടപടികൾക്ക് ശേഷം വിഷയം രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ നിയമസഭയിൽ ഇന്നത്തെ ആദ്യ അടിയന്തര പ്രമേയം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു.
