അങ്കണവാടി ജീവനക്കാർക്ക് പോഷൻ ട്രാക്കർ ആപ്പ് ഇൻസന്റീവ് 88 മാസമായി കുടിശ്ശിക. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരുടെ പോഷകാഹാര വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ആപ്പിന്റെ പ്രതിമാസ ഇൻസന്റീവാണ് ലഭിക്കാത്തത്.അങ്കണവാടി ടീച്ചർമാർക്ക് പ്രതിമാസം 500 രൂപയും ഹെൽപ്പർമാർക്ക് 250 രൂപയുമാണ് ഇൻസന്റീവ് നിശ്ചയിച്ചിരുന്നത്. 88 മാസത്തെ കുടിശ്ശികയായതിനാൽ ഓരോ ജീവനക്കാരനും 44,000 രൂപ വരെ ലഭിക്കാനുണ്ടെന്നാണ് കണക്ക്.
സംസ്ഥാനത്തെ മൂവായിരത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാർക്കാണ് ഇൻസന്റീവ് കുടിശ്ശിക ലഭിക്കാനുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നൽകേണ്ട തുകയാണ് ഇത്രയും വർഷമായി കുടിശ്ശികയായിരിക്കുന്നത്.ദിവസേന വിവരശേഖരണവും ആപ് അപ്ഡേഷനും കൃത്യമായി നടത്തിയിട്ടും പ്രഖ്യാപിച്ച ഇൻസന്റീവ് ലഭിക്കാത്തത് അംഗീകരിക്കാനാകില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. കുടിശ്ശിക തുക ഉടൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.ആപ്പ് ഉപയോഗം നിർബന്ധമാക്കിയിട്ടും പ്രതിമാസ ഇൻസന്റീവ് ലഭിക്കാത്തതിനാൽ ആയിരക്കണക്കിന് ജീവനക്കാർ പ്രതിസന്ധിയിലാണ്.
