പീഡന പരാതിയിൽ ഷിയാസ് കരീമിന്റെ വാദങ്ങൾ തള്ളി ശബ്ദ സന്ദേശങ്ങൾ. യുവതിയിൽ നിന്ന് ഷിയാസ് പണം ആവശ്യപ്പെടുന്നതും പണം കൈപ്പറ്റിയ വിവരങ്ങൾ പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്.
2023 മുതൽ യുവതിയുമായി ഷിയാസ് കരീം നടത്തിയ ചാറ്റുകളാണ് പുറത്തുവന്നത്. യുവതിയോട് കൂടുതൽ പണം ഷിയാസ് ആവശ്യപ്പെടുന്നതും വാഗ്ദാനങ്ങൾ നൽകുന്നതും ചാറ്റിലുണ്ട്. പുതിയ ജിമ്മിന്റെ ആവശ്യങ്ങൾക്കും കല്യാണ ചിലവിനുമാണ് പണം ആവശ്യപ്പെടുന്നത്. പണം അക്കൗണ്ടിൽ വേണ്ടാ എന്നും ക്യാഷ്യായി നൽകിയാൽ മതിയെന്നും ഷിയാസ് ചാറ്റിൽ പറയുന്നു. പണത്തിന് പകരം ഒപ്പമുള്ള ജീവിതമാണ് ഷിയാസിന്റെ വാഗ്ദാനം. ജീവിതകാലം ഒപ്പമുണ്ടാകുമെന്നും ബാക്കി എല്ലാം ബോണസ് ആണെന്നും ഷിയാസ് പറയുന്നു.
അതേസമയം യുവതിയുമായി ബന്ധമില്ല എന്ന് ഷിയാസ് ആവർത്തിക്കുകയാണ്. കള്ളപരാതിയാണ് എന്നാണ് ഷിയാസിന്റെ വാദം . അതിനിടെ യുവതിയുടെ പരാതിയിൽ ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കേസിനാസ്പദമായ സംഭവങ്ങൾ നടന്നത് കോഴിക്കോട് ആയതിനാൽ കേസ് അവിടേക്ക് കൈമാറും.
