സി-ഡിറ്റ് ഡയറക്ടറായി ഡോ. എം. അബ്ദുൽ റഹ്മാനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് യു.ഡി.എഫ് പ്രതിനിധിയുമായ ആർ.എസ്. ശശികുമാർ.നിയമനത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടെന്നും, സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും ശശികുമാർ ആവശ്യപ്പെട്ടു. മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു.
നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത വ്യക്തിയാണ് അബ്ദുൽ റഹ്മാനെന്നും, മുസ്ലിം ലീഗിനെ വിമർശിച്ചിരുന്ന അദ്ദേഹത്തിന്റെ നിയമനത്തിന് പിന്നിൽ ബാഹ്യ സ്വാധീനങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും ശശികുമാർ ആരോപിച്ചു.ഭരണമാറ്റത്തിന് പിന്നാലെ എൽ.ഡി.എഫ് അനുഭാവികൾ വിവിധ വകുപ്പുകളിൽ നുഴഞ്ഞുകയറിയെന്ന ആരോപണവും ശശികുമാർ ഉന്നയിച്ചു.അതേസമയം, സി-ഡിറ്റ് ഡയറക്ടർ നിയമന നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
