തെരഞ്ഞെടുപ്പ് അവലോകനത്തിനായി കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വി ഡി സതീശൻ അനുകൂല വികാരം. മുഖ്യമന്ത്രി ആരെന്ന ചർച്ചയിൽ ജനഹിതം വി ഡി സതീശനൊപ്പമാണെന്നായിരുന്നു ലീഗ് യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നത്. ജനവികാരം എതിരാക്കുന്ന തീരുമാനം ഉണ്ടാകരുതന്ന മുന്നറിയിപ്പും ചില അംഗങ്ങൾ പങ്കുവെച്ചു. വി ഡി സതീശനാണ് മുന്നണിയെ കൈപിടിച്ച് ഉയർത്തിയതന്ന് പേരെടുത്ത് പറഞ്ഞാണ് പി കെ ബഷീർ യോഗത്തിൽ സംസാരിച്ചത്.
കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കം എല്ലാവരും മുന്നണിക്കായി അധ്വാനിച്ചങ്കിലും ലീഗ് പ്രവർത്തകരുടേത് ഉൾപ്പെടെ ജനപിന്തുണ വി ഡി സതീശനാണെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ആരെന്നതിൽ മുന്നണിയിലും ചർച്ച വേണമെന്ന ആവശ്യവും യോഗത്തിലുയർന്നു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ രൂക്ഷ വിമർശനമാണ് യോഗത്തിലുണ്ടായത്. ഇപ്പോൾ നടക്കുന്നത് വിഴുപ്പലക്കലാണന്നും വോട്ട് ചെയ്തത് തെറ്റായി പോയെന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കരുതന്നും ജില്ലാ നേതാക്കൾ യോഗത്തിൽ പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രി പോരിൽ രൂക്ഷ വിമർശനത്തിന് തുടക്കമിട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കത്തിരിക്കാനാണ് സംസ്ഥാന നേതൃത്വം വിമർശനങ്ങൾക്ക് നൽകിയ മറുപടി. സംസ്ഥാന നേതൃത്വത്തിന്റെ മനസും വി ഡി സതീശനൊപ്പമെന്നാണ് ലഭിക്കുന്ന വിവരം
