പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർക്കും. മുഖ്യമന്ത്രിയായതിന് ശേഷം വി.ഡി. സതീശൻ വിളിക്കുന്ന ആദ്യ എംപി യോഗമാണിത്. കേരളത്തിന്റെ വികസന-സാമ്പത്തിക ആവശ്യങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കാനും കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്താനും എംപിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
കേന്ദ്രം തടഞ്ഞുവച്ച ഫണ്ടുകൾ കേരളത്തിന് അനുവദിക്കുക, ജിഎസ്ടി വിഹിതം കൃത്യസമയത്ത് ലഭ്യമാക്കുക, ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ നടപ്പാക്കൽ, എസ്‌സിആർഎ ഭേദഗതി ബിൽ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിന്റെ നിലപാട് ഏകോപിപ്പിക്കുന്നതും യോഗത്തിലെ പ്രധാന അജണ്ടകളാണ്.പാർലമെന്റിൽ സംസ്ഥാനത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ എല്ലാ എംപിമാരുടെയും ഏകോപിത ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്.
