വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി എം.എസ്.സി. ഏറ്റെടുത്തത് സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ ഓഹരി കൈമാറ്റത്തെക്കുറിച്ച് സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നാണ് വിഴിഞ്ഞം തുറമുഖ അധികൃതരുടെ വിശദീകരണം.ഓഹരി വിൽപ്പനയെക്കുറിച്ച് ആദ്യം അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കുത്തകവകാശി ഒരാൾക്കും നൽകില്ല,ദേശീയ സുരക്ഷ ഉറപ്പാക്കും,പൊതു താൽപ്പര്യം സംരക്ഷിക്കും, മത്സരസാധ്യത ഉറപ്പുവരുത്തും,നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും,ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കും ഈ അഞ്ചു കാര്യങ്ങൾ വിഴിഞ്ഞത്തുറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വാർത്തകൾ കണ്ടപ്പോൾ ഉള്ള ആശങ്ക ഇപ്പോൾ മാറിയെന്നും പഹൽഗാം അടക്കമുള്ള ആക്രമണങ്ങൾ ഉണ്ടായപ്പോൾ അതീവ സുരക്ഷാ മേഖലയായിയാണ് കേന്ദ്രം വിഴിഞ്ഞത്ത കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പൊതുതാൽപര്യത്തിന് എതിരായി എല്ലാം കുത്തക കമ്പനികളിലേക്ക് പോകാൻ അനുവദിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.ഇതിനിടെ,സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ ഓഹരി കച്ചവടവുമായി വിഴിഞ്ഞം തുറമുഖത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.25% ത്തിൽ കൂടുതൽ നിക്ഷേപം വന്നാൽ തുറമുഖത്തിന്റെ ഉടമസ്തതയിൽ മാറ്റം വരും ഇതും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം 49% ഓഹരി നിക്ഷേപം എംഎസ് സിക്ക് കൈമാറിയത് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും നിലവിൽ സെബിയുടെ അനുമതിയാണ് തേടിയിരിക്കുന്നത് എന്നും വിഴിഞ്ഞം തുറമുഖ അധികൃതർ അറിയിച്ചു
