സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 1514 അധ്യാപക തസ്തികകൾ വെട്ടിക്കുറച്ചതിനെതിരെ അധ്യാപകർ രംഗത്ത്. സർക്കാർ തീരുമാനം നിലവിലെ അധ്യാപകരുടെ ജോലിഭാരം വർധിപ്പിക്കുന്നതോടൊപ്പം പുതിയ അധ്യാപക നിയമന സാധ്യതകളും ഇല്ലാതാക്കുമെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാനത്തെ 161 എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലായി 1514 അധ്യാപക തസ്തികകളാണ് ഒഴിവാക്കപ്പെട്ടത്. 2020 ലെ സർക്കാർ ഉത്തരവിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കെപിസിടിഎ കുറ്റപെടുത്തി.2020ൽ എല്ലാതരം അധ്യാപക തസ്തികകൾക്കും ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കിയും ഒരു മണിക്കൂർ പിജി അധ്യാപനം ഒന്നര മണിക്കൂർ ജോലിഭാരമായി പരിഗണിച്ചിരുന്നത് റദ്ദാക്കിയും സർക്കാർ ഉത്തരവിറക്കിയിരുന്നു. വിഷയത്തിൽ യുവജന-വിദ്യാർത്ഥി സംഘടനകളടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അധ്യാപകരുടെ ജോലി ഭാരം ഉയർത്തുന്നു; എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധം
