പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്ത്.പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിലെ അവ്യക്തതയാണ് സുപ്രഭാതം പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.പിഎം ശ്രീ പദ്ധതി മുൻ സർക്കാർ കരാർ ഒപ്പിട്ടു, പിന്നീട് പിന്മാറി, എന്നാൽ തുടർനടപടികളിൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന് വ്യക്തതയില്ല എന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.പദ്ധതി റദാക്കുമെന്ന് പ്രഖ്യാപിച്ചവരിൽ നിന്നാണ് ഈ സമീപനമെന്നും കൂട്ടിച്ചേർത്താണ് സുപ്രഭാതത്തിൻ്റെ വിമർശനം. ,സംസ്ഥാന സർക്കാരിൻ്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം ഉണ്ടായില്ല,ധവളപത്രത്തിലും കേന്ദ്രത്തിനെതിരായ പരാമർശം ഉണ്ടായില്ല.
ഇങ്ങനെ കേന്ദ്ര വിമർശനം ഒഴിവാക്കിയുള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചുവെന്നും സുപ്രഭാതം ചോദിക്കുന്നു. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷമായിരുന്നപ്പോൾ യുഡിഎഫും ഉന്നയിച്ചിരുന്ന വിഷയമാണെന്നും സുപ്രഭാതം എഡിറ്റോറിയലിൽ ഓർമിപ്പിക്കുന്നുണ്ട്. ഗവർണറുടെ അമിതാധികാര പ്രവണതയെ ഈ സർക്കാർ ചെറുക്കുന്നില്ല.സർവകലാശാലകൾ കൈപ്പിടിയിലൊത്തുക്കാനുള്ള അജണ്ട എന്തൊക്കെയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞു മനസ്സിലാക്കണോ , ഗവർണർ സ്വന്തം നിലക്ക് സർവകലാശാല നിയമനങ്ങൾ നടത്തുന്നതിനെ എന്തുക്കൊണ്ട് സർക്കാർ എതിർക്കുന്നില്ലെന്ന ചോദ്യവും സുപ്രഭാതം ഉന്നയിക്കുന്നുണ്ട്.എല്ലാകാലത്തും എല്ലാവരെയും കബളിപ്പിക്കാൻ കഴിയില്ലെന്ന് ഭരിക്കുന്നവർ മറക്കരുതെന്നും പറഞ്ഞാണ് നിലപാടെന്ന് എന്നാല് ഒളിച്ചു കളിയല്ല എന്ന തലക്കെട്ടിലുള്ള സുപ്രഭാതം മുഖപ്രസംഗം അവസാനിക്കുന്നത്.
