സ്ത്രീകൾക്കായുള്ള കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ആദ്യ യാത്ര തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മുഖ്യമന്ത്രിവി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തമ്പാനൂരിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, വനിതാ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ തുളസി, തിരുവനന്തപുരത്തുനിന്നുള്ള മന്ത്രിമാരായ കെ മുരളീധരൻ, സി.പി ജോൺ എന്നിവർ പങ്കെടുക്കും. മുഖ്യമന്ത്രി തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാകും യാത്ര ചെയ്യുക.
സൗജന്യയാത്ര അനുവദിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി സ്റ്റിക്കര്‍ പതിക്കും. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായത് കൂടി പരിഗണിച്ചാണ് സ്റ്റിക്കല്‍ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കില്ല. സൗജന്യയാത്ര പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും. പ്രതിമാസം 70 കോടിയാണ് പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാവുക. ഇത് മാസാവസാനം ആകും സർക്കാർ നൽകുക.
