പത്തനംതിട്ട റാന്നിയിൽ മധ്യവയസ്കനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിൽ അഞ്ച് പേർ അറസ്റ്റിൽ. 58കാരൻ ബിജു എന്ന വർഗീസിനാണ് ക്രൂരമർദനമേറ്റത്. അതേസമയം, സ്ഥലത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് നഗ്നതാ പ്രദർശനം നടത്തിയതിൽ ബിജുവിനെതിരെയും വീട്ടുകാരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
ഏഴാം തീയതി രാത്രി 11.30ന് ആണ് സംഭവം. 58കാരൻ ബിജു എന്ന വർഗീസ് മാത്യുവിനാണ ആണ് കഴിഞ്ഞ ദിവസം ക്രൂരമർദനമേറ്റത്. റാന്നിയിലെ ഒരു വീടിന്റെ പരിസരത്ത് എത്തിയ ബിജുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. നാട്ടുകാർ പറയുന്നത് ഇയാൾ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്നയാൾ ആണെന്നും രാത്രികാലങ്ങളിൽ വീട്ടിലെ കിടപ്പുമുറികളിൽ ഒളിഞ്ഞുനോക്കുന്ന വ്യക്തിയാണെന്നും ആണ്. ഇതേ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ ബിജുവിനെതിരെ റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, തന്റെ വളർത്തുപോത്തിനെ കാണാത്തത് കൊണ്ട് അന്വേഷിച്ച് വന്നത് ആണെന്നാണ് ബിജു പൊലീസിന് നൽകിയ വിശദീകരണം. ബിജുവിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംകെ ശശി, റോജി എം രാജു, ജിഷ്ണു പി മോഹൻ, എം എസ്മ ഹേഷ്, ടി വി റെജിൻ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
