കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തണൽ മരങ്ങളുടെ ഉണങ്ങിയ കൊമ്പുകൾ അപകടഭീഷണി ഉയർത്തുന്നു. വൈദ്യുതി ലൈനിന് തൊട്ടടുത്താണ് ഉണങ്ങിയ മരക്കൊമ്പുകൾ ചാഞ്ഞ് നിൽക്കുന്നത്. മഴക്കാലമായാൽ അപകട സാധ്യത കൂടുതലാണെന്നാണ് മേഖലയിലെ വഴിയോര കച്ചവടക്കാർ പറയുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന റോഡിന് ഇരുവശവുമുള്ള തണൽ മരങ്ങളുടെ കൊമ്പുകളാണ് അപകട ഭീഷണി ഉയർത്തുന്നത്. ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ഉണങ്ങിയ കൊമ്പുകൾ വൈദ്യുതി ലൈനിനോട് ചേർന്ന് നിൽക്കുന്നു. പ്രദേശത്ത് തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾ ഇവിടെയെത്തുന്നവർക്കും വഴിയോര കച്ചവടക്കാർക്കും അനുഗ്രഹമാണ്. പക്ഷേ, നിലംപൊത്തിയേക്കാവുന്ന കൊമ്പുകൾ മുറിച്ചില്ലെങ്കിൽ വൻ ദുരന്ത സാധ്യതയുമുണ്ട്. മഴക്കാല പൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി എത്രയും പെട്ടെന്ന് അപകടം ഉണ്ടാക്കിയേക്കാവുന്ന മരക്കൊമ്പുകൾ നീക്കം. ചെയ്യണം എന്നാണ് ഇവിടത്തെ കച്ചവടക്കാരുടെ ആവശ്യം.
