ഭിന്നശേഷിക്കാർക്കുള്ള നിയമപ്രകാരം ആരോഗ്യവകുപ്പിൽ ആദ്യമായി സ്ഥാനകയറ്റം ലഭിച്ച് അഡീഷണൽ ഡയറക്ടർ പദവിയിലെത്തി ഡോ:ബി ഉണ്ണികൃഷ്ണൻ.വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സുപ്രീംകോടതി ഇടപ്പെടലുകൾക്കും ശേഷമാണ് നിയമനം നടപ്പിലായത്.ഭിന്നശേഷിക്കാരുടെ അവകാശത്തിനായി 2016 ലെ കേന്ദ്ര നിയമമനുസരിച്ച് സ്ഥാനക്കയറ്റത്തിൽ നാല് ശതമാനം സംവരണം നൽകണമെന്നും, 2017 ഏപ്രിൽ 19 മുതൽ പ്രാബല്യത്തോടെ ഇത് അനുവദിക്കണമെന്നും ഡോക്ടർ ഉണ്ണികൃഷ്ണൻ അപേക്ഷിച്ചിരുന്നെങ്കിലും നിരസിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അവിടെ അംഗീകരിക്കാതെ വന്നതോടെ സുപ്രീംകോടതിയെ സമീപിച്ചു. ഇവിടെയും ഡോക്ടർ ഉണ്ണികൃഷ്ണന് അനുകൂലമായാണ് വിധി ഉണ്ടായത്. ഇത് നടപ്പാക്കാത്തതിനാൽ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്ക്ക് സുപ്രീംകോടതി വാറണ്ട് അയച്ചു. വെട്ടിലായ സർക്കാർ ഡോക്ടർ ഉണ്ണികൃഷ്ണനെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ച എങ്കിലും മുൻകാല പ്രാബല്യം നൽകിയില്ല. ഇതിനെതിരെ അദ്ദേഹം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് മുൻകാല പ്രാബല്യത്തോടെ ഉത്തരവ് നടപ്പാക്കിയത്
നിയമപോരാട്ടത്തിന് വിജയം; ഡോ.ബി ഉണ്ണികൃഷ്ണന് ആരോഗ്യ അഡീഷണൽ ഡയറക്ടറായി നിയമനം
