പശ്ചിമ ബംഗാളിലെ മദ്രസകളിലും പ്രഭാത അസംബ്ലിക്കിടെ ‘വന്ദേ മാതരം’ ആലപിക്കൽ നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത മദ്രസകൾക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.സ്കൂളുകളിൽ നടപ്പാക്കിയ മാതൃക മദ്രസകളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് സർക്കാരിന്റെ വിശദീകരണം. ദേശീയ ഐക്യവും ദേശസ്നേഹബോധവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
അതേസമയം തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിമർശനം ഉയരാനിടയുണ്ടെന്നാണ് സൂചന. വിഷയത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകാനാണ് സാധ്യത.ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെയും മദ്രസ വിദ്യാഭ്യാസ വകുപ്പിന്‍റെയും കീഴിലുള്ള എല്ലാ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമായി ആലപിക്കണം എന്നാണ് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മദ്രസകൾക്കെല്ലാം ഉത്തരവ് ബാധകമാണ്
ബംഗാളില്‍ മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍
