കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചുവരവുമായി യുഡിഎഫ്. 102 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. എൽഡിഎഫ് 35 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ, എൻഡിഎ ആദ്യമായി മൂന്ന് മണ്ഡലങ്ങളിൽ വിജയം നേടി ചരിത്രം കുറിച്ചു.യുഡിഎഫ് തരംഗത്തിൽ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങൾ പോലും ഇടിഞ്ഞു. ധർമടത്ത് ആറാം റൗണ്ട് വരെ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ നേരിയ ഭൂരിപക്ഷത്തിൽ മാത്രം രക്ഷപ്പെട്ടു. മന്ത്രിമാരിൽ ഭൂരിഭാഗവും പരാജയപ്പെട്ടത് എൽഡിഎഫിന് വലിയ തിരിച്ചടിയായി.
നേമം, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിൽ വിജയം നേടി എൻഡിഎ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിലും വിജയിച്ചു. വട്ടിയൂർക്കാവിൽ കടുത്ത പോരാട്ടത്തിനൊടുവിൽ കെ. മുരളീധരൻ ജയിച്ചു.കേരള കോൺഗ്രസ് (എം) പൂർണ തോൽവി നേരിട്ടപ്പോൾ, പാലായിൽ ജോസ് കെ. മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും പരാജയപ്പെട്ടു.
അമ്പലപ്പുഴയിൽ ജി. സുധാകരൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എന്നിവർ സ്വതന്ത്രരായി വിജയം നേടി.
