തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞദിവസം ആറ് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിനുള്ളിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. അതേസമയം, സിപിഎം പ്രവർത്തകരായ ആരെയും പൊലീസ് പിടികൂടിയിട്ടില്ല.
നിലവിൽ 16 പേർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് പെരുമാറുന്നത് ഏകപക്ഷീയമായാണ് പെരുമാറുന്നത് എന്ന് ബിജെപി ആരോപിച്ചു. ക്ഷേത്രത്തിൽ നിന്ന് പിടികൂടിയ ബിജെപി പ്രവർത്തകരെ മർദ്ദിച്ചു എന്ന് ആരോപിച്ച് ഇന്നലെ പൊലീസ് ക്യാമ്പിന് മുന്നിലും ആശുപത്രിയിലും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
ഇടപഴിഞ്ഞി സുബ്രഹ്മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറ് പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടി കൂടിയത്. ഇവരെ തിരുവനന്തപുരം എ ആർ ക്യാമ്പിലേക്ക് കൊണ്ടുവരും വഴി മർദ്ദിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. കസ്റ്റഡിയിലെടുത്ത ആറ് പേരെയും ജനറൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിൽ തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ പൊലീസിനെതിരെ പ്രതിഷേധിച്ചു.
കസ്റ്റഡിയിലായ രണ്ടുപേർ മുഖത്ത് പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ സിപിഎം ബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയത്. മരക്കഷണങ്ങൾ കൊണ്ട് തമ്മിൽ തല്ലുകയും പരസ്പരം കരിങ്കൽ ചീളുകൾ വാരിയെറിയു ചെയ്തു. സംഭവസ്ഥലത്ത് എത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാർക്ക് അടിപിടിക്കിടയിൽ പരിക്കേറ്റു. ബിജെപി പ്രവർത്തകന്റെ കയ്യിലുണ്ടായിരുന്ന മരക്കഷണം കൊണ്ട് സിഐയുടെ ഇടതു കൈക്ക് അടിയേറ്റിരുന്നു. ഇതൊക്കെ ഉൾപ്പെടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ഷേത്രത്തിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്തു, അകാരണമായി മർദ്ദിച്ചു തുടങ്ങിയ ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്.
