പാലക്കാട് സിപിഎമ്മിലെ തർക്കം പരിഹരിക്കാൻ നേരിട്ട് ഇറങ്ങി കേന്ദ്ര നേതാക്കൾ. ജില്ലാ നേതൃത്വത്തെ വിമർശിച്ച പാർട്ടി അംഗങ്ങളുമായി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ചർച്ച നടത്തി. പാർട്ടി വിട്ട് പുറത്ത് വന്ന സിപിഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ അതി രൂക്ഷ വിമർശനമാണ് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ ഉന്നയിച്ചിരുന്നത്.സുരേഷ് ബാബു ഏകാധിപതിയാണെന്നും, പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്നുവെന്നും ഷുക്കൂർ തുറന്നടിച്ചു. പാർട്ടി അംഗങ്ങൾക്ക് ലഭിക്കുന്ന സ്ഥാനങ്ങൾ നേതാക്കളുടെ ഔദാര്യമാണെന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണവും അതൃപ്തിക്ക് ഇടയാക്കി. ഇതിനിടെ ഷുക്കൂറൂം വിവിധ മേഖലകളിലെ പാർട്ടി അംഗങ്ങളും സിപിഐഎം വിടാൻ ഒരുങ്ങുന്നതിനിടയിലാണ് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര നേതാക്കൾ ഇടപെടുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് നേതാക്കൾ ഉറപ്പുനൽകിയതായി പാർട്ടി വിടാൻ ഒരുങ്ങിയവർ അറിയിച്ചു. എന്നാൽ നേതാക്കൾക്കെതിരായ വിമർശനം പാർട്ടി ഫോറങ്ങളിൽ പറയുന്നതിന് പകരം, മാധ്യമങ്ങൾക്ക് മുന്നിലെത്തി പ്രതികരിക്കുന്നത് സംഘടനാരീതിയില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉണ്ടായ വിഭാഗീയതയാണ് മുൻമന്ത്രി എം ബി രാജേഷ് ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണമെന്ന് സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിമർശിച്ചിരുന്നു. വിവിധ ഘടകങ്ങളുടെ യോഗങ്ങൾ വിളിച്ചുചേർത്ത് പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടി ശക്തിപ്പെടുത്തുമെന്നും സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു
പാലക്കാട് സിപിഎമ്മിൽ കലഹം;കേന്ദ്രനേതൃത്വം ഇടപ്പെട്ടു
