എല്‍ഡിഎഫ് പരാജയത്തില്‍ തുറന്ന് പറച്ചിലുമായി മുന്‍ മന്ത്രി പി രാജീവ്. എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ടെന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പി രാജീവ് പറഞ്ഞു. കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പോലെ ”അണ്ടോ” അടിക്കാന്‍ പറ്റില്ലല്ലോ. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചെന്നും പി രാജീവ് പറഞ്ഞു. മലപ്പുറം അരീക്കോട് നടന്ന ഇഎംഎസ് സെമിനാറിലായിരുന്നു രാജീവിന്റെ തുറന്ന് പറച്ചില്‍.
ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ സർക്കാർ ഉടനടി തന്നെ നടപടിയെടുക്കേണ്ടതായിരുന്നു.പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ നോക്കേണ്ടിയിരുന്നില്ലെന്നും വിലയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇഎംഎസിന്റെ ലോകം എന്ന ദേശീയ സെമിനാറിനോടനുബന്ധിച്ച് ‘നവോത്ഥാനം ജനാധിപത്യം വികസനം’ എന്ന വിഷയത്തിൽ സംസാരിക്കുന്നതിനിടെയാണ് പി രാജീവ് നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയെ കുറിച്ച് സംസാരിച്ചത്.അമിത ആത്മവിശ്വാസവും നടപടികൾ എടുക്കേണ്ടതിലുളള കാലതാമസവുമാണ് ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നിലെ കാരണങ്ങളായി പാർട്ടി വിലയിരുത്തിയതെന്നാണ് അദ്ദേഹം സെമിനാറിൽ വ്യക്തമാക്കിയത്.വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ, അപ്പോൾത്തന്നെ പാർട്ടി നടപടിയെടുക്കേണ്ടതായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങളല്ല നോക്കേണ്ടിയിരുന്നതെന്ന് ഇപ്പോൾ പാർട്ടി കണ്ടിട്ടുണ്ട്, രാജീവ് പറഞ്ഞു.
