തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കരൂരിലെത്തിയ സി. ജോസഫ് വിജയ്, ഡി.എം.കെ.യെയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ചു. 2025 സെപ്റ്റംബറിൽ നടന്ന കരൂർ ദുരന്തത്തിന് മുൻ സർക്കാരാണ് ഉത്തരവാദികളെന്ന് ആരോപിച്ച വിജയ്, അന്ന് മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ തന്റെ കരൂർ സന്ദർശനം തടയാൻ ശ്രമിച്ചിരുന്നുവെന്നും പറഞ്ഞു.കോടതി ഇടപെട്ട ശേഷമാണ് പോലീസിന് അനുമതി നൽകിയത്.ദുരന്തസമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും വിജയ് ആരോപിച്ചു.
തിരുച്ചിറപ്പള്ളിയിൽ നിന്ന് റോഡ് ഷോയായാണ് വിജയ് കരൂരിലെത്തിയത്. തുടർന്ന് പൊതുയോഗത്തിൽ സർക്കാരിന്റെ നിലപാടുകളും മുൻ ഭരണത്തിന്റെ വീഴ്ചകളുമാണ് വിജയ് പ്രധാനമായും വിമർശിച്ചു.തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചെന്നും സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും വിജയ് ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു
2025 സെപ്റ്റംബറിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തും. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് വിജയ് നിയമന ഉത്തരവ് കൈമാറും
