അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്യുന്ന സംഘത്തിൽ കൂട്ടരാജി. സംഭാവന എണ്ണൽ വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജിവച്ചത്.സംഭാവന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടരുന്നതിനിടെയാണ് ജീവനക്കാരുടെ രാജി. ജോലി സമ്മർദ്ദം, ശമ്പളവുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രണ്ട് ഷിഫ്റ്റ് ഉണ്ടായിരുന്നത് ഇപ്പോൾ ഒരു ഷിഫ്റ്റ് ആയി പരിമിതപ്പെടുത്തിയെന്നും ഡ്യൂട്ടിസമയം ആറിൽ നിന്ന് ഒമ്പത് മണിക്കൂറായി ഉയർത്തിയെന്നുമാണ് ജീവനക്കാർ പറയുന്നത്.സംഭാവന സംവിധാനത്തിലെ വീഴ്ചകൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ട്രസ്റ്റിൽ ഭരണപരമായ മാറ്റങ്ങൾക്കും നടപടികൾക്കും തുടക്കമായിട്ടുണ്ട്.സംഭാവന കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് ട്രസ്റ്റ് പരിഗണിക്കുന്നത്.
