298 പേരുടെ ജീവൻ കവർന്ന വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി പുത്തുമലയിലെ ഹൃദയഭൂമിയിൽ സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടന്നു. റവന്യൂ മന്ത്രി എ.പി. അനിൽകുമാറും മന്ത്രി ടി. സിദ്ദിഖും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പരിസരവും ഇന്ന് വീണ്ടും വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയായി. ദുരന്തത്തിൽ ജീവൻ നഷ്ടമായ 33 വിദ്യാർഥികളുടെ ഓർമ്മകളിൽ അധ്യാപകരും നാട്ടുകാരും പുഷ്പാർച്ചന നടത്തി. സ്കൂൾ അവശിഷ്ടങ്ങൾക്കു മുന്നിൽ നിരവധി പേർ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
പുത്തുമലയിലെ ഹൃദയഭൂമിയിലും വിവിധ മതവിഭാഗങ്ങളുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടന്നു. ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതബാധിതരുടെ കുടുംബങ്ങളും പങ്കെടുത്തു.അനുസ്മരണ ചടങ്ങിനിടെ ദുരിതബാധിതരുടെ വായ്പകൾ എത്രയും വേഗം എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, ഈ വർഷം ഡിസംബറിനകം എല്ലാ ദുരിതബാധിതർക്കും സ്ഥിര താമസസൗകര്യം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
