വയനാട് പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം.നിലമ്പൂർ – ഇരിട്ടി ഫാസ്റ്റ് പാസഞ്ചറും പറശിനിക്കടവ് – ബത്തേരി ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടകാരണം വ്യക്തമായിട്ടില്ല.
അതേസമയം മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടത്തെ കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരുമുണ്ട്.പൊലീസും മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥരും രാവിലെ അപകടസ്ഥലവും ബസും വിശദമായി പരിശോധിച്ചു.ചികിത്സയിലായതിനാൽ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.അപകടത്തിൽ മരിച്ച കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവിന്റെ സംസ്ക്കാരം പൂർത്തിയായി.ഇന്നലെ രാവിലെ 10.50 ഓടെയായിരുന്നു കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഡിഫെൻഡർ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്.
