പത്തനംതിട്ട ചെന്നീർക്കര അഗതിമന്ദിരത്തിലെ ബാലപീഡനവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ‘സ്നേഹത്തണൽ’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിലായത്. ഇലവുംതിട്ട പൊലീസ് പത്തനംതിട്ട ടൗണിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
വിദ്യാഭ്യാസം നൽകാം എന്ന് പറഞ്ഞ് സ്ഥാപനത്തിലെത്തിച്ച് ബാലവേല ചെയ്യിക്കുകയും മർദിക്കുകയും ചെയ്തതായി ഇടുക്കി, കോട്ടയം സ്വദേശികളായ 17കാരൻമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തെത്തുടർന്ന് സ്ഥാപന നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം നടത്താനിരുന്ന വാർത്താസമ്മേളനം ഒഴിവാക്കി. നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം കണക്കിലെടുത്താണ് വാർത്താസമ്മേളനം ഒഴിവാക്കിയത്.
