നടി അൻസിബ ഹസൻ്റെ പരാതിയിൽ ടിനി ടോമിൻ്റെ മൊഴിയെടുത്ത് കടവന്ത്ര പോലീസ്. അൻസിബയുടെ പരാതി തികച്ചും അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പൊലീസിന് മുന്നിൽ വ്യക്തമാക്കി.അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ലെന്നും അത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും ടിനി ടോം മൊഴി നൽകി.സ്റ്റേജ് ഷോയ്ക്കിടയിൽ നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിൻ്റെ പേരിൽ അൻസിബയ്ക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഈ വ്യാജ പരാതിക്ക് പിന്നിലെന്നും ടിനി ടോം പറഞ്ഞു.
കടവന്ത്ര പൊലീസിന് മുന്നിൽ അമ്മ പ്രസിഡൻ്റ് ശ്വേത മേനോനും മൊഴി നൽകി.ടിനി ടോം വർഗീയ അധിഷേപം നടത്തിയതിനെകുറിച്ച് തനിക്കറിവില്ലെന്ന് ശ്വേത മോനോൻ പറഞ്ഞു.അൻസിബയെ മതം മാറ്റാൻ ടിനി ടോം ശ്രമിച്ചുവെന്ന് പറഞ്ഞതായുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മേനോൻ മൊഴി നൽകി.രണ്ട് ഭാഗത്തു നിന്നും മൊഴി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി .താരങ്ങൾ തമ്മിലുള്ള ഈ ചേരിപ്പോരിന്റെ യഥാർത്ഥ വശം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പൊലീസ് ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും
