ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിലെ വിവാദ പരാമർശം തിരുത്തി ആരോഗ്യവകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. രണ്ടര ദിവസത്തെ അവധിയെ 15 ദിവസമാക്കി രേഖപ്പെടുത്തിയെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി. പുതിയ ഉത്തരവിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായതിനാലാണ് സ്ഥലംമാറ്റമെന്ന് വ്യക്തമാക്കുന്നു.അതേസമയം, ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയ നടപടിയെ പിന്തുണച്ച് മുൻമന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെ തീരുമാനം ശരിയായ നടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.ഡോ. റീനയെ മാറ്റിയ നടപടി സ്വാഗതാർഹമാണെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയനും അറിയിച്ചു. ഡോ. റീന ഏകാധിപത്യ രീതിയിലാണ് പ്രവർത്തിച്ചതെന്നും നിരവധി പരാതികൾ ഉയർന്നിട്ടും മുൻപ് നടപടി ഉണ്ടായില്ലെന്നുമാണ് സംഘടനയുടെ ആരോപണം.
സര്‍ക്കാരുമായി സഹകരിച്ചു പോകണമെന്നും ഡിഎച്ച്എസ് ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും മന്ത്രി കെ മുരളീധരന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.അതേസമയം മന്ത്രിയുടെ വിശദീകരണം നിഷേധിക്കുകയാണ് കെ ജെ റീന. ദേവസ്വം വകുപ്പിന് ഡോക്ടര്‍മാരെ തരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും കത്ത് നല്‍കിയത് ദേവസ്വം കമ്മീഷറുടെ നിര്‍ദ്ദേശപ്രകാരമെന്നും പ്രതികരണം.കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന കെ ജെ റീനയെ പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടറായി എറണാകുളത്തേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലമാറ്റം നടപടി തന്നെയെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു. വകുപ്പുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതിനാണ് നടപടി. അതേസമയം, നീതി നിഷേധിക്കപ്പെട്ടുവെന്നും കരുതിക്കൂട്ടിയുള്ള സ്ഥലമാറ്റമെന്നും മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീന പ്രതികരിക്കുകയും ചെയ്തു.
